Thursday 21 January 2016

നിലയ്ക്കുന്നില്ല 'മൃണാളിനി' നൃത്തം

നൃത്തം പഠിക്കും മുമ്ബ് തന്നെ നര്‍ത്തകിയായിരുന്നു മൃണാളിനി സാരാഭായ്. അതു കൊണ്ടു തന്നെയാണ് 'തന്റെ ശരീരം നൃത്തം ചെയ്യും മുന്‍പേ ആത്മാവ് നൃത്തം ചെയ്തിരുന്നു'എന്ന് മൃണാളിനി എഴുതിയതും. കലാകാരി സാമൂഹത്തിനു നേരെ പിടിച്ച ദര്‍പ്പണമായിരിക്കണമെന്നതിന്റെ ഉത്തമോദാഹരണമാണ് മൃണാളിനി സാരാഭായ്. കേവല കലയ്ക്കപ്പുറം, സൗന്ദര്യാസ്വാദനത്തിനപ്പുറം ശക്തമായ ആശയങ്ങളുടെ മേളനമായിരുന്നു മൃണാളിനി സാരഭായുടെ ഓരോ ചുവടുകളും. അതുകൊണ്ട് തന്നെയാകണം തന്റെ നൃത്ത കേന്ദ്രത്തിന് ദര്‍പ്പണം എന്ന പേരും നല്‍കിയത്. കലകൊണ്ട് സാമൂഹ്യ പ്രശ്നങ്ങളിലിടപെട്ടു. വിവാഹത്തിനു ശേഷം അഹമ്മദാബാദില്‍ 1948ല്‍ എത്തിയപ്പോള്‍ കണ്ടത് ഗുജറാത്തിലെ സ്ത്രീകളനുഭവിച്ചിരുന്ന ജീവിത പ്രശ്നങ്ങളായിരുന്നു. സ്ത്രീധന പീഡനത്തിനെതിരെ മൃണാളിനിയുടെ ചിലങ്ക ആദ്യമായി കിലുങ്ങി. പിന്നെയും നിരവധി സാമൂഹിക പ്രശ്നങ്ങളില്‍ നൃത്തശില്‍പ്പങ്ങള്‍ അവതരിപ്പിച്ചു. പട്ടേല്‍ വിഭാഗങ്ങള്‍ ദളിതര്‍ക്കുമേല്‍ നടത്തിയ അതിക്രമങ്ങള്‍ക്കെതിരെയും നൃത്തങ്ങളിലൂടെ പ്രതികരിച്ചു. കൃത്യവും വ്യക്തവുമായ രാഷ്ട്രീയ നിലപാടുകളും മാനവീക ബോധവും കലയിലൂടെ സാമൂഹിക അനീതികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിച്ചു. മൃണാളിനി ബഹുമുഖ പ്രതിഭയായിരുന്നു അതിനെല്ലൊം അടിസ്ഥാനമായത് മൃണാളിനിയുടെ തറവാടിന്റെ ധൈഷണിക പാരമ്ബര്യവും അച്ഛന്‍ ഡോ. സ്വാമിനാഥന്‍ പ്രശസ്തനായ ബാരിസ്റ്ററായിരുന്ന. ആ പാരമ്ബര്യ ഔന്നിത്യത്തിന് സൂര്യ തേജസ് പകര്‍ന്നു കിട്ടിയത് ശാന്തി നികേതനില്‍ ഭാരതീയ നവോത്ഥാനത്തിന്റെ ആധുനിക നായകന്‍ മൃണാളിനിയുടെ ഗുരുദേവ് രവീന്ദ്രനാഥ് ടാഗോറില്‍ നിന്നുമായിരുന്നു. ലോകമാകെ ഭാരതീയ നൃത്തത്തെ പ്രശസ്തയാക്കിയതില്‍ വലിയ പങ്കാണ് മൃണാളിനി വഹിച്ചത്. ആനക്കര കുടുംബം രാജ്യത്തിന്റെ നാനാ മേഖലകളില്‍ പ്രമുഖര്‍ ഉയര്‍ന്നുവന്നു. സഹോദരി ക്യാപ്റ്റന്‍ ലക്ഷ്മിയും സഹോദരി പുത്രി സുഭാഷിണി അലിയും മൃണാളിനിയുടെ മകള്‍ മല്ലികാ സാരാഭായും രാജ്യത്തിന്റെ വിവിധ രംഗങ്ങളില്‍ നേത്യത്വമായി. സി.വി രാമന്റെ ശിഷ്യനായി ബാഗ്ലുരില്‍ എത്തിയ വിക്രം സാരാഭായി തീക്ഷണ യവ്വനത്തിന്റെ മൃണാള നൃത്തത്തിലേക്ക് അര്‍ക്കരശ്മി പോലെ പതിക്കുകയായിരുന്നു. മകള്‍ മല്ലിക സാരാഭായ് ഗുജറാത്തില്‍ മോദിക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. രാഷ്ട്രീയ വീക്ഷണങ്ങളില്‍ മൃണാളിനിയും മകള്‍ മല്ലികയും രണ്ട് വീക്ഷണങ്ങള്‍ പുലര്‍ത്തുന്നു. എങ്കിലും നൃത്തത്തിലും കലിയിലും അവര്‍ ഒന്നായി നിലനിന്നു. മൃണാളിനിയുടെ രാഷ്ട്രീയം തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടികളിലും ഒട്ടും ചേര്‍ന്നില്ല. പകരം സമൂഹത്തോട് മാത്രമാണ് ചേര്‍ന്നത്. ഗാന്ധിജിയുടെ അഹിംസയോട് മൃണാളിനി കൂടുതല്‍ അടുത്തിരുന്നു. കലാകാരിയുടെ കലാപം അഹിസാത്മകമായിരിക്കുമെന്നതാണ് മൃണാളിനി അതിലൂടെ പറഞ്ഞത്. ഓര്‍മ്മകളിലിന്നും മലയാളം മറയാതിരിക്കുന്നത് മൃണാളിനിയുടെ എഴുത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു. ഗുരുവായൂരിലെ ചന്ദനം മണക്കുന്നുണ്ട് ഓരോ വാക്കിലും. മഞ്ചാടിയും മയില്‍പീലിയും അവിടവിടെ ചിതറിക്കിടക്കുന്നുണ്ടാകും ഓരോ താളിലും. മൃണാളിനി കലത്തിന്റെ തിരശീല വീഴാത്ത വേദികളിലേക്ക് ഇന്ന് യാത്രയാകുമ്ബോള്‍ പകര്‍ന്നു നല്‍കിയ നൃത്ത സൗരഭ്യം പുതു തലമുറയ്ക്കും ശിഷ്യ പരമ്ബരയ്ക്കും നിലയ്ക്കാത്ത കരുത്തു നല്‍കിയാണ് മറഞ്ഞത്. മൃണാള തല്‍പ്പങ്ങളിലേക്ക് പത്മ പുരസ്കാരങ്ങള്‍ അര്‍പ്പിച്ച്‌ രാഷ്ട്രം പ്രണമിക്കുകയാണ് ഭാരതീയ നൃത്തത്തന്റെ രാജ്ഞിക്കു മുന്നില്‍.

No comments:

Post a Comment